കൂട്ടുകാരി- പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്കായി കുടുംബശ്രീയുടെ പ്രത്യേക പരിപാടി

Posted on Monday, July 23, 2018

Kudumbashree Kasaragod District Mission conducts 'Koottukari', the special programme organised for the girls from Scheduled Tribe Community in the district. The girls are given training for self defense, health, hygiene etc. Motivational training, capacity building classes are also provided to them to protect themselves from abuses and illness. The programme also extend legal awareness classes as it is envisioned to make the tribal girls, aware about the legal norms and the legal steps to be taken to fight back as more number of unwed mothers are identified in the tribal areas.

The trainings of the Koottukari programme are extended in the CDS level. The training programmes are being conducted with the support of Nirbhaya Police, the project of Kerala Police launched by State Home Department, Government of Kerala to prevent atrocities against women and children.The 10 Community Development Societies which have more number of Tribal Girls are identified and given training in the first phase. So far, two training programmes had been completed and more programmes would be conducted in the upcoming weeks. Kudumbashree District of Kasaragod came up with such an initiative as the increasing cases of atrocities against women and children, especially in tribal areas needs to be identified, addressed and rectified.

Content highlight
The trainings of the Koottukari programme are extended in the CDS level

നവ്യാനുഭവമായി കാസര്‍ഗോഡിന്റെ മഴപ്പൊലിമ

Posted on Friday, July 20, 2018

Mazha Polima is a fallow less village Campaign being conducted by Kudumbashree Kasaragod District Mission as a part of the Mahila Kisan Sashakthikaran Pariyojana (MKSP) Agri Fest. The MKSP team of Kasargode District Mission propagates the innovative idea of this campaign. The Agri fest is being conducted in 41 Community Development Societies in Kasaragod district from 20 June 2018 to 30 July 2018. A total of 1010 Hectares of land was identified as fallow land in the district.

To convert fallow land into cultivable land, conservation of paddy land and traditional culture of farming, promotion of water literacy and food security, popularizing farming to the new generation, promotion of organic farming practices, to ensure convergence with various line department for to ensure fallow less village, promotion of the traditional farm related folk songs, games, art forms etc are the main objectives of the programme. The products of the Kudumbashree units were also kept for sale as part of the Mazha Polima campaign. As part of Mazha Polima Campaign, Community Development Societies (CDS) has also organised various innovative programmes such as District level photography competition and felicitation for women farmers etc.

The performance of the Community Development Societies participating in the campaign would be analyzed and awards would be distributed to the Best CDSs based on their performances. The CDS which converted maximum area of fallow land into cultivable land, best co-ordination, participation of the public in the campaign, documentation of the campaign, the CDS which cultivated maximum number of indigenous seeds, number of Joint Liability Groups doing cultivation in agriculture sector etc would be analysed for giving away the awards. The ethnic food festival organised as part of the Mazha Polima has been attracting more people to the campaign. The fest is becoming a model project in Kasaragod District.

Content highlight
As part of Mazha Polima Campaign, Community Development Societies (CDS) has also organised various innovative programmes such as District level photography competition and felicitation for women farmers

ഗവി വിനോദ സഞ്ചാര പാക്കേജുമായി കുടുംബശ്രീ

Posted on Thursday, July 19, 2018

പദ്ധതിയോട് അനുബന്ധിച്ച് രണ്ട് ബസ്സുകളും മൂന്ന് മിനി റെസ്റ്റോറന്‍റുകളും പ്രവര്‍ത്തനം ആരംഭിക്കും
വിനോദ സഞ്ചാര മേഖലയിലും കുടുംബശ്രീ ശക്ത സാന്നിധ്യമാകാനൊരുങ്ങുന്നു. പത്തനംതിട്ട ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗവിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കും. പട്ടികജാതി വികസന വകുപ്പ്, വനം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി രണ്ട് മിനി ബസ്സുകള്‍ വാങ്ങി സര്‍വ്വീസ് നടത്തുകയും ആധുനിക സൗകര്യങ്ങളുള്ള മൂന്ന് മിനി റെസ്റ്റോറന്‍റുകള്‍ ആരംഭിക്കുകയും ചെയ്യും. ഓഗസ്റ്റ് അവസാനത്തോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. 37 അയല്‍ക്കൂട്ട അംഗങ്ങളായ സ്ത്രീകള്‍ക്ക് ഈ പദ്ധതി വഴി തൊഴില്‍ ലഭിക്കും. 75 ശതമാനം സംവരണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്.

  ഈ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി രണ്ട് പാക്കേജുകളുണ്ട്. ഭക്ഷണവും താമസവും (രണ്ട് ദിന പാക്കേജ്) ഉള്‍പ്പെടെയാണ് പാക്കേജുകള്‍. അടൂരില്‍ നിന്ന് ഗവിയിലെത്തി സന്ദര്‍ശനം നടത്തി തിരികെ അടൂരില്‍ തന്നെ എത്തുന്ന ഏകദിന ടൂര്‍ പാക്കേജും അടൂരില്‍ നിന്ന് ഗവിയും കുമരകവും സന്ദര്‍ശിച്ച് തിരികെ അടൂരിലെത്തുന്ന രണ്ട് ദിന പാക്കേജും. ഏകദിന പാക്കേജിന്‍റെ ഭാഗമായുള്ള ബസ് സര്‍വീസ് അടൂരില്‍ നിന്ന് കൊടുമണ്‍, അംഗമൂഴി, കൊച്ചു പമ്പ വഴി ഗവിയിലെത്തും. വണ്ടിപ്പെരിയാര്‍, മുണ്ടക്കയം വഴി തിരികെ അടൂരും എത്തും. ട്രക്കിങ്, ജംഗിള്‍ സഫാരി, വന്യമൃഗ നിരീക്ഷണം, പക്ഷി നിരീക്ഷണം എന്നിവയും പാക്കേജിന്‍റെ ഭാഗമാണ്. ഒരു ദിന പാക്കേജിന് ഒരാള്‍ക്ക് 2000 രൂപയാണ് തുക. രണ്ട് ദിനത്തെ പാക്കേജിനായി 4000 രൂപ നല്‍കണം. 24 സീറ്റുകളുള്ള മിനി ബസിനായി ജില്ലാ മിഷന്‍ ടെന്‍ഡര്‍ നല്‍കി കഴിഞ്ഞു.

  കൊടുമണ്‍, അംഗമൂഴി, കൊച്ചു പമ്പ എന്നിവിടങ്ങളിലാണ് റെസ്റ്റോറന്‍റുകള്‍ ആരംഭിക്കുക. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൊടുമണ്ണിലെ റെസ്റ്റോറന്‍റിനുള്ള സ്ഥലം ഗ്രാമ പഞ്ചായത്താണ് നല്‍കിയിട്ടുള്ളത്. ആങ്ങമൂഴിയില്‍ കുട്ടവഞ്ചി സവാരി കേന്ദ്രത്തോട് ചേര്‍ന്നാണ് റെസ്റ്റോറന്‍റ്. സീതത്തോട് പഞ്ചായത്തിന്‍റെ സഹകരണത്തോടെയാണ് ഇവിടെ റെസ്റ്റോറന്‍റ് സജ്ജീകരിക്കുന്നത്. കെഎസ്ഇബിയുടെ സ്ഥലത്താണ് കൊച്ചുപമ്പയിലെ റെസ്റ്റോറന്‍റ് നിര്‍മ്മിക്കുന്നത്.  

 

Content highlight
ഭക്ഷണവും താമസവും (രണ്ട് ദിന പാക്കേജ്) ഉള്‍പ്പെടെയാണ് പാക്കേജുകള്‍

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനാകെ കൈത്താങ്ങായി കുടുംബശ്രീ: പ്രത്യേക അയല്‍ക്കൂട്ടങ്ങളും ഉപജീവനത്തിനായി സൂക്ഷ്മ സംരംഭങ്ങളും

Posted on Tuesday, July 17, 2018

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മിഷന്‍, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലും കാതലാ യ മാറ്റങ്ങള്‍ വരുത്തി മുന്നേറുന്നു. പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചും ഉപജീവന മാര്‍ ഗ്ഗം കണ്ടെത്തി നല്‍കുന്നതിന് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പിന്തുണയേകിയും കേരളത്തിലെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക്  പ്രതീക്ഷയുടെ പുതുനാളം നീട്ടി നല്‍കുകയാണ് കുടുംബശ്രീ മിഷന്‍. ഏതൊരു പൗരനെപ്പോലെയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്‍പ്പെടുന്ന വര്‍ക്കും എല്ലാവിധ അവകാശങ്ങളും അവസരങ്ങളും നേടിക്കൊടുക്കുന്നതില്‍ ശ്രദ്ധ പതിപ്പി ക്കുന്ന പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടത്തുന്നത്. ഇതിനായി പ്രത്യേക അയല്‍ക്കൂട്ടങ്ങ ള്‍ രൂപീകരിക്കുക എന്നതായിരുന്നു കുടുംബശ്രീയുടെ ആദ്യ ചുവടുവയ്പ്പ്.  

   ഇതുവരെ 21 ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളിലായി 274 പേര്‍ അംഗങ്ങളായിട്ടുണ്ട്. 18 വയസ്സ് പൂര്‍ത്തിയായ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഈ പ്രത്യേക അയല്‍ക്കൂ ട്ടത്തില്‍ അംഗമാകാം. സാധാരണയായി ഒരു അയല്‍ക്കൂട്ടത്തില്‍ പത്ത് മുതല്‍ 20 വരെ അംഗ ങ്ങളുണ്ടാകണമെന്നാണ് നിഷ്ക്കര്‍ഷിച്ചിട്ടുള്ളതെങ്കിലും ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടത്തിന് അക്കാര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. പത്തില്‍ താഴെ മാത്രം അംഗങ്ങളേയുള്ളൂവെ ങ്കിലും കുടുംബശ്രീയുടെ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ച് അയല്‍ ക്കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ അനുമതി നല്‍കാനാകും. ഇങ്ങനെ രൂപീകരിക്കപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് കോര്‍പ്പസ് ഫണ്ടായി 10000 രൂപയും കുടുംബശ്രീ നല്‍ കുന്നു. സംസ്ഥാനമൊട്ടാകെ ഇത്തരത്തിലുള്ള പ്രത്യേക അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ മൂന്ന് വീതം ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പു റം എന്നീ ജില്ലകളില്‍ രണ്ട് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ ഓരോ ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങള്‍ വീതവുമുണ്ട്.

ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി 12 സൂക്ഷ്മ സംരംഭങ്ങള്‍
ഇന്ന് സമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സ്വന്തമായി ഒരു തൊഴില്‍ കണ്ടെത്താനോ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഒരു ജോലിയില്‍ പ്രവേശിക്കാനോ അവര്‍ക്ക് പലപ്പോഴും കഴിയാറില്ല. ഈ ഒരു സാഹചര്യ ത്തിലാണ് അയല്‍ക്കൂട്ട രൂപീകരണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വന്തമായി ഒരു ഉപജീവന മാര്‍ഗ്ഗം കണ്ടെത്തി നല്‍കുകയും അവരെ അഭിമാനത്തോടെ ജീവിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നതിനുമായി സൂക്ഷ്മ സംരംഭങ്ങള്‍ രൂപീകരിച്ചു നല്‍കുന്നതിന് കുടുംബശ്രീ മുന്നിട്ടിറങ്ങിയത്.  ഇന്ന് സംസ്ഥാനമൊട്ടാകെ കുടും ബശ്രീയ്ക്ക് കീഴില്‍ ട്രാന്‍സ്ജെന്‍ഡര്‍ സംഘങ്ങള്‍ നടത്തുന്ന 12 സൂക്ഷ്മ സംരംഭങ്ങളാണു ള്ളത്. എറണാകുളം ജില്ലയിലും ആലപ്പുഴ ജില്ലയിലും ഇത്തരത്തിലുള്ള മൂന്ന് വീതം സംരംഭ ങ്ങളുള്ളപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ രണ്ടും കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ഓരോന്ന് വീതം സംരംഭങ്ങളുമുണ്ട്.

കണ്ണൂരില്‍ നിന്ന് നൈസി ചിപ്സ്
കണ്ണൂരിലെ ആനക്കുളത്ത് നന്മ അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ചിപ്സ് ഉത്പാ ദന യൂണിറ്റാണ് നൈസി. അഞ്ച് വ്യത്യസ്ത ചിപ്സുകള്‍ യൂണിറ്റില്‍ ഉത്പാദിപ്പിക്കുന്നു. മാസം ശരാശരി 2000 കിലോഗ്രാം ചിപ്സിന്‍റെ വില്‍പ്പന നടക്കുന്നു. സന്ധ്യ, സോണ, സ്നേഹ, മായ, സൗമിനി, അപര്‍ണ്ണ, ജാസ്മിന്‍, റീമ സതീശന്‍, സനാന, ലൈസ എന്നിവരാണ് നൈസി ചിപ്സ് യൂണിറ്റിലെ അംഗങ്ങള്‍.
കോഴിക്കോട്ടെ പുനര്‍ജ്ജനി
മോനിഷ, അലീന, ഷംന, വര്‍ഷ എന്നീ നാലംഗ സംഘമാണ് പുനര്‍ജ്ജനി ജ്യൂസ് കോര്‍ണര്‍ നടത്തുന്നത്. കുടുംബശ്രീ സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിവിധ മേളകളില്‍ പങ്കെടുത്താണ് ഇവര്‍ ജ്യൂസ് വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സിവില്‍സ്റ്റേഷന്‍ വളപ്പിനുള്ളില്‍ ഒരു സ്ഥിരം ജ്യൂസ് ഷോപ്പ് തുടങ്ങാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇവര്‍. മാസം ശരാശരി 80000 രൂപ വിറ്റുവരവുണ്ട്. ഒരാള്‍ക്ക് മാസം 10000 രൂപ സ്ഥിരമായി വരുമാനം ലഭിക്കുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ ഭാഗമായി ജ്യൂസ് സ്റ്റോള്‍ ഇട്ടപ്പോള്‍ ഒരാള്‍ക്ക് 30000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു.

എറണാകുളത്തെ ലക്ഷ്യ
കാക്കനാട് കളക്ടറേറ്റ് വളപ്പിലുള്ള ലക്ഷ്യ ഫ്രൂട്ട്സ് ആന്‍ഡ് ജ്യൂസ് കോര്‍ണറിന്‍റെ സാരഥികള്‍ അമൃത, അനാമിക, സബിത എന്നിവരാണ്. കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസും ഇതേ വളപ്പില്‍ തന്നെയാണ്. ഒരു പ്രത്യേക കിയോസ്കില്‍ സജ്ജീകരിച്ചിരിക്കുന്ന ജ്യൂസ് ഷോപ്പ് വഴി മാസം 70000 രൂപയുടെ കച്ചവടമാണ് നടക്കുന്നത്. എറണാകുളത്ത് എന്‍ജിഒ ക്വാര്‍ ട്ടേഴ്സില്‍ മറ്റൊരു ജ്യൂസ് ഷോപ്പും ഒരു ആഭരണ നിര്‍മ്മാണ യൂണിറ്റും ട്രാന്‍സ്ജെന്‍ഡേഴ്സി ന്‍റേതായി പ്രവര്‍ത്തിക്കുന്നു.

വയനാട്ടില്‍ പ്രതീക്ഷ ഔട്ട്ലെറ്റ്
ബ്രഹ്മഗിരി സെസൈറ്റിയുമായി സഹകരിച്ച് അഞ്ച് പേരടങ്ങിയ ട്രാന്‍സ്ജെന്‍ഡര്‍ സംഘത്തിന് ഉപജീവന മാര്‍ഗ്ഗമായി ഒരു ഔട്ട്ലെറ്റ് തുറന്ന് നല്‍കാനുള്ള ആശയമാണ് കുടുംബശ്രീ വയനാട്ടില്‍ പ്രാവര്‍ത്തികമാക്കുന്നത്. അഞ്ച് പേരടങ്ങിയ സംഘം ആരംഭിക്കാനിരിക്കുന്ന ഈ ഔട്ട്ലെറ്റ് വഴി കുടുംബശ്രീയുടെ വിവിധ യൂണിറ്റുകളിലെ ഉത്പന്നങ്ങളും പച്ചക്കറിയും എല്ലാം വില്‍പ്പന നടത്തും.
പത്തനംതിട്ടയില്‍ നക്ഷത്ര നൃത്തവിദ്യാലയം
പത്തനംതിട്ടയില്‍ രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളാണുള്ളത്. പന്തളത്തും കൊടുമ ണ്ണിലും. ഈ രണ്ട് അയല്‍ക്കൂട്ടങ്ങള്‍ക്കും ഓരോ  സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ വീതമുണ്ട്. കൊടുമണ്ണില്‍ അഞ്ച് പേരടങ്ങിയ സംഘം ആരംഭിച്ചിരിക്കുന്നത് നൃത്തവിദ്യാലയമാണ്. ശ്യാമ പ്രസാദ്, രാഹുല്‍ രാജ്, പ്രസാദ്, സുനില്‍ കുമാര്‍, അരവിന്ദ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ഈ നൃത്ത വിദ്യാലയത്തില്‍ ഇപ്പോള്‍ നാല് കുട്ടികള്‍ പഠിക്കുന്നു. ആരംഭിച്ച് നാളുകള്‍ മാത്രം പിന്നിട്ട ഈ വിദ്യാലയം ക്രമേണ കലാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുമെന്ന ഉറച്ച വിശ്വാസ മാണ് നക്ഷത്രക്കൂട്ടത്തിനുള്ളത്. നൃത്ത ആവശ്യത്തിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും വാടകയ്ക്ക് നല്‍കുന്ന സൂക്ഷ്മ സംരംഭമാണ് പന്തളത്തുള്ളത്.
   മലപ്പുറത്ത് സ്പെക്ട്ര ബുട്ടീക്ക് എന്ന സൂക്ഷ്മ സംരംഭ യൂണിറ്റും ആലപ്പുഴയില്‍ സാംസ് ക്കാരിക ഘോഷയാത്രകളിലും ഉത്സവ ഫ്ളോട്ടുകളിലും മറ്റും പരമ്പരാഗത കലാരൂപങ്ങളുടെ വേഷമണിയുന്ന മൂന്ന് സൂക്ഷ്മ സംരംഭ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു. ധ്വനി, ഫ്രണ്ട്സ്, ഭരതകല എന്നീ സൂക്ഷ്മ സംരംഭ യൂണിറ്റുകളില്‍ അഞ്ച് വീതം ട്രാന്‍സ്ജെന്‍ഡറുകളാ ണുള്ളത്.
  ഈ സംരംഭങ്ങളെ വിവിധ മേളകളില്‍ പങ്കെടുക്കാന്‍ നിരന്തരം പ്രോത്സാഹിപ്പിച്ച് ആ യൂണിറ്റുകള്‍ക്ക് മറ്റൊരു പ്രധാന വിപണി തുറന്ന് കൊടുക്കുകയും ചെയ്യുന്നു കുടുംബശ്രീ. സരസ് മേളകളിലും ഭക്ഷ്യ മേളകളിലും മറ്റും സ്ഥിര സാന്നിധ്യമാണ് കണ്ണൂരിലെ നൈസി ചിപ്സും കോഴിക്കോടെ പുനര്‍ജനി ജ്യൂസ് യൂണിറ്റും. നൈസി ചിപ്സ് ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നടന്ന സരസ് മേളകളില്‍ പങ്കെടുത്തു. നേരത്തേ കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് കുടുംബശ്രീ ഫെസിലിറ്റി മാനേ ജ്മെന്‍റ് സെന്‍റര്‍ വഴി ജോലി നല്‍കിയിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ജോലി നല്‍കിയ ആദ്യത്തെ മെട്രോയെന്ന നേട്ടവും ഇതോടെ കൊച്ചി മെട്രോയ്ക്ക് കൈവ ന്നിരുന്നു. ഇപ്പോള്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള 14 പേര്‍ കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്നു.

Content highlight
ഇതുവരെ 21 ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളിലായി 274 പേര്‍ അംഗങ്ങളായിട്ടുണ്ട്. 18 വയസ്സ് പൂര്‍ത്തിയായ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഈ പ്രത്യേക അയല്‍ക്കൂ ട്ടത്തില്‍ അംഗമാകാം.

ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെട്ട വീടിന്റെ നിര്‍മ്മാണം റെക്കോഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ച് കുടുംബശ്രീ സംഘം

Posted on Thursday, July 12, 2018
 

Kudumbashree women completed construction of a LIFE Mission house in record time. It is within 40 days that 27 Kudumbashree women from Alappuzha completed the construction of LIFE Mission house at Pallipad, near Alappuzha.A beneficiary from Pallipad CDS was identified earlier and a group of 32 women were given training with the help of Eksath training centre. It was for Shri. Rameshan Kalachira from Pallipad and his family which consists of his wife Smt. Sheejamma and their daughter Sreekutty that the house was built. The project was named as 'Sreekuttykkoru Swapna Veedu' by Kudumbashree women.

This is the first construction work took up by the Kudumbashree Women. Kudumbashree Mission clubbed the construction for Life Mission and the construction training for the women together to reduce the cost of construction. Four masons gave leadership for the construction training. Along with the construction training, motivational training was also extended to them. Apart from that, training was also given in brick making and ferroslabs making. It is planned to build the Life Mission houses in each block in the same model. The same construction model would be replicated in another panchayaths as well. Kudumbashree women thus rewrote the history by completing their task within record time.

Content highlight
The project was named as 'Sreekuttykkoru Swapna Veedu' by Kudumbashree women

വരുന്നൂ സംസ്ഥാനമൊട്ടാകെ കുടുംബശ്രീ ജൈവിക പ്ലാന്റ് നേഴ്‌സറികള്‍

Posted on Thursday, July 12, 2018

മികച്ച ഇനം വിത്തുകളും സസ്യത്തൈകളും കേരളമൊട്ടാകെ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പ്ലാന്റ് നേഴ്‌സറികള്‍ ആരംഭിക്കുന്നു. ജൈവിക പ്ലാന്റ് നേഴ്‌സറിയെന്ന പേരില്‍ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നേഴ്‌സറികള്‍ ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് അവരുടെ ആവശ്യം അനുസരിച്ച് ഗുണനിലവാരമുള്ള വിത്തുകളും തൈകളും ലഭ്യമാക്കുന്നത് കൂടാതെ സംസ്ഥാനമൊട്ടാകെ മിതമായ നിരക്കില്‍ വിലനിലവാരത്തില്‍ മാറ്റമില്ലാതെ ഇവയെല്ലാം പൊതുജനങ്ങള്‍ക്കും നല്‍കുക എന്നീ ലക്ഷ്യവും ജൈവിക പ്ലാന്റ് നേഴ്‌സറിക്കുണ്ട്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള (വിഎഫ്പിസികെ)യില്‍ നിന്നും കൃഷി വിജ്ഞാന്‍ കേന്ദ്ര (കെവികെ)യില്‍ നിന്നുമായിരുന്നു ഇതുവരെ ഇവര്‍ വിത്തുകളും തൈകളും വാങ്ങിയിരുന്നത്.  ഇപ്പോള്‍ കുടുംബശ്രീയ്ക്ക് കീഴില്‍ സംസ്ഥാനത്താകെ 159 പ്ലാന്റ് നേഴ്‌സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ ഓരോ ജില്ലയിലും പത്ത് നേഴ്‌സറികള്‍ വീതം ഉടന്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിവിധ ഇനം പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍, അലങ്കാരച്ചെടികള്‍ തുടങ്ങിയവയുടെ തൈകളും വിത്തുകളും നൂതന മാര്‍ഗ്ഗങ്ങളുപയോഗിച്ച് വികസിപ്പിച്ചെടുത്ത വൃക്ഷത്തൈകളുമെല്ലാം ഈ നേഴ്‌സറി വഴി ലഭ്യമാകും.

  ഗതാഗത സൗകര്യം, അടിസ്ഥാന സൗകര്യ ലഭ്യത എന്നിവ അനുസരിച്ച് നിശ്ചിത അളവില്‍ സ്ഥലം ലഭിക്കുന്ന മുറയ്ക്കാകും ഓരോ ജില്ലയിലും നേഴ്‌സറികള്‍ ആരംഭിക്കാനുള്ള പ്രദേശങ്ങള്‍ തീരുമാനിക്കുന്നത്. നേഴ്‌സറിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചുമതല കുടുംബശ്രീ വനിതകള്‍ക്കാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും നല്‍കും. നേഴ്‌സറി ആരംഭിക്കുന്നതിനായി ഒാരോ സംഘത്തിനും റിവോള്‍വിങ് ഫണ്ടും നല്‍കും. നിലവിലുള്ള നേഴ്‌സറികളെ ജൈവിക ബ്രാന്‍ഡിന് കീഴില്‍ കൊണ്ടു വരുന്നതിനും വിപുലപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം നടത്തി വരുന്നു. എല്ലാ നേഴ്‌സറികളുടെയും വിറ്റുവരവും സ്റ്റോക്ക് പരിശോധനയുമെല്ലാം ഓണ്‍ലൈന്‍ വഴിയാക്കി ഈ സംരംഭങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഭാവിയില്‍ ഏര്‍പ്പെടുത്തും.

 

Content highlight
Presently, Kudumbashree have 159 existing plant nurseries in hand

ഗവിയില്‍ വിനോദ സഞ്ചാര പദ്ധതിയുമായി കുടുംബശ്രീ

Posted on Thursday, July 12, 2018

വിനോദ സഞ്ചാര മേഖലയിലും കുടുംബശ്രീ ശക്ത സാന്നിധ്യമാകാനൊരുങ്ങുന്നു. പത്തനംതിട്ട ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗവിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കും. പട്ടികജാതി വികസന വകുപ്പ്, വനം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് മിനി ബസ്സുകള്‍ വാങ്ങി സര്‍വ്വീസ് നടത്തുകയും ആധുനിക സൗകര്യങ്ങളുള്ള മൂന്ന് മിനി റെസ്‌റ്റോറന്റുകള്‍ ആരംഭിക്കുകയും ചെയ്യും. ഓഗസ്റ്റ് അവസാനത്തോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. 37 അയല്‍ക്കൂട്ട അംഗങ്ങളായ സ്ത്രീകള്‍ക്ക് ഈ പദ്ധതി വഴി തൊഴില്‍ ലഭിക്കും. 75 ശതമാനം സംവരണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്.

  ഈ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി രണ്ട് പാക്കേജുകളുണ്ട്. ഭക്ഷണവും താമസവും (രണ്ട് ദിന പാക്കേജ്) ഉള്‍പ്പെടെയാണ് പാക്കേജുകള്‍. അടൂരില്‍ നിന്ന് ഗവിയിലെത്തി സന്ദര്‍ശനം നടത്തി തിരികെ അടൂരില്‍ തന്നെ എത്തുന്ന ഏകദിന ടൂര്‍ പാക്കേജും അടൂരില്‍ നിന്ന് ഗവിയും കുമരകവും സന്ദര്‍ശിച്ച് തിരികെ അടൂരിലെത്തുന്ന രണ്ട് ദിന പാക്കേജും. ഏകദിന പാക്കേജിന്റെ ഭാഗമായുള്ള ബസ് സര്‍വീസ് അടൂരില്‍ നിന്ന് കൊടുമണ്‍, അംഗമൂഴി, കൊച്ചു പമ്പ വഴി ഗവിയിലെത്തും. വണ്ടിപ്പെരിയാര്‍, മുണ്ടക്കയം വഴി തിരികെ അടൂരും എത്തും. ട്രക്കിങ്, ജംഗിള്‍ സഫാരി, വന്യമൃഗ നിരീക്ഷണം, പക്ഷി നിരീക്ഷണം എന്നിവയും പാക്കേജിന്റെ ഭാഗമാണ്. ഒരു ദിന പാക്കേജിന് ഒരാള്‍ക്ക് 2000 രൂപയാണ് തുക. രണ്ട് ദിനത്തെ പാക്കേജിനായി 4000 രൂപ നല്‍കണം. 24 സീറ്റുകളുള്ള മിനി ബസിനായി ജില്ലാ മിഷന്‍ ടെന്‍ഡര്‍ നല്‍കി കഴിഞ്ഞു.

  കൊടുമണ്‍, അംഗമൂഴി, കൊച്ചു പമ്പ എന്നിവിടങ്ങളിലാണ് റെസ്റ്റോറന്റുകള്‍ ആരംഭിക്കുക. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൊടുമണ്ണിലെ റെസ്റ്റോറന്റിനുള്ള സ്ഥലം ഗ്രാമ പഞ്ചായത്താണ് നല്‍കിയിട്ടുള്ളത്. ആങ്ങമൂഴിയില്‍ കുട്ടവഞ്ചി സവാരി കേന്ദ്രത്തോട് ചേര്‍ന്നാണ് റെസ്‌റ്റോറന്റ്. സീതത്തോട് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഇവിടെ റെസ്‌റ്റോറന്റ് സജ്ജീകരിക്കുന്നത്. കെഎസ്ഇബിയുടെ സ്ഥലത്താണ് കൊച്ചുപമ്പയിലെ റെസ്റ്റോറന്റ് നിര്‍മ്മിക്കുന്നത്.

 

Content highlight
ഭക്ഷണവും താമസവും (രണ്ട് ദിന പാക്കേജ്) ഉള്‍പ്പെടെ രണ്ട് പാക്കേജുകളുണ്ട്

റൊഹിങ്ക്യ അഭയാര്‍ത്ഥികള്‍ക്ക് സഹായഹസ്തമേകി കുടുംബശ്രീ

Posted on Thursday, July 12, 2018

സമൂഹത്തിന്റെ നാനാതുറകളില്‍ മുദ്ര പതിപ്പിച്ച കുടുംബശ്രീ, റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കും സഹായഹസ്തം നീട്ടി. കോഴിക്കോട് നിന്നുള്ള കുടുംബശ്രീ സംഘം ഡല്‍ഹിയിലെ റൊഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ സന്ദര്‍ശനം നടത്തി, 500 ജോടി വസ്ത്രങ്ങളും 30 ചാക്ക് ഭക്ഷ്യ ധാന്യങ്ങളുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളും വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ ഇവര്‍ക്ക് നൈപുണ്യ പരിശീലന പരിപാടിയും ഉടന്‍ ആരംഭിക്കും. കുടുംബശ്രീയുടെ എക്‌സാഥ് ട്രെയ്‌നിങ് ടീം തയ്യല്‍, സോപ്പ് നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, തുണി- പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നിവയിലാണ് പരിശീലനം നല്‍കുക.

  കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ മെമ്പര്‍ സെക്രട്ടറിയായ റംസി ഇസ്‌മൈലിന്റെ നേതൃത്വത്തില്‍ 13 അംഗ സംഘമാണ് ജൂണ്‍ 28 മുതല്‍ ജൂലൈ രണ്ട് വരെയുള്ള ദിവസങ്ങളില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയത്.  കാളിന്ദി കുഞ്ജിലെ 54, ഫരീദാബാദിലെ 38, മജൂദിഗാവിലെ 42, മിര്‍സാപുരിലെ 17 വീതം കുടുംബങ്ങളെയാണ് സംഘം സന്ദര്‍ശിച്ചത്. സിഡിഎസ് അധ്യക്ഷമാരും എക്‌സാഥ് ട്രെയിനിങ് സെന്റര്‍ അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.

  കോഴിക്കോട് കോര്‍പ്പറേഷനും കുടുംബശ്രീ ജില്ലാ മിഷനും ചേര്‍ന്ന് സംയുക്തമായി ആരംഭിക്കുന്ന മഹിളാ മാള്‍ വഴിയാകും നൈപുണ്യ പരിശീലനം വഴി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കുക. അഭയാര്‍ത്ഥി ക്യാമ്പില്‍ കുടിവെള്ളം, ശൗചാലയ സംവിധാനങ്ങള്‍, മെഡിക്കല്‍ ക്യാമ്പ് എന്നിവ നടത്തുന്നതിനെക്കുറിച്ചും അഭയാര്‍ത്ഥി കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കേണ്ടതിനെക്കുറിച്ചും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കുടുംബശ്രീ സംഘം നിവേദനവും നല്‍കി.

 

Content highlight
ഇവര്‍ക്ക് നൈപുണ്യ പരിശീലന പരിപാടിയും ഉടന്‍ ആരംഭിക്കും

25 കുടുംബശ്രീ വനിതകള്‍ക്ക് കെല്‍ട്രോണില്‍ ജോലി

Posted on Thursday, July 12, 2018

കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (കെല്‍ട്രോണ്‍) 25 കുടുംബശ്രീ വനിതകള്‍ക്ക് ജോലി നല്‍കും. 24 കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരുടെയും ഒരു ക്ലീനിങ് സ്റ്റാഫിന്റെയും ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയായിരുന്നു. 39 പേര്‍ അപേക്ഷ നല്‍കി. അവരില്‍ നിന്ന് അഭിമുഖം വഴി 25 പേരെ തെരഞ്ഞെടുക്കുകയും ഓഗസ്റ്റ് ഒന്നോട് നിയമനം പൂര്‍ത്തിയാക്കുകയും ചെയ്യും. എറണാകുളം കാക്കനാട്ടെ കെല്‍ട്രോണിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലാകും നിയമനം.

  25 ഒഴിവുകളുണ്ടെന്ന കാര്യം കെല്‍ട്രോണില്‍ നിന്ന് കുടുംബശ്രീയില്‍ അറിയിക്കുകയായിരുന്നു. എസ്എസ്എല്‍സി യോഗ്യതയുള്ള ടൈപ്പ്‌റൈറ്റിങ് അറിയാവുന്ന കുറഞ്ഞത് ആറ് മാസമെങ്കിലും ഡേറ്റ എന്‍ട്രി ജോലി ചെയ്ത് പരിചയമുള്ളവരില്‍ നിന്നാണ് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ജോലിക്കായി അപേക്ഷ ക്ഷണിച്ചത്. ഇതനുസരിച്ചുള്ള 39 പേരുടെ ലിസ്റ്റാണ് കുടുംബശ്രീ കെല്‍ട്രോണിന് നല്‍കിയത്. രാവിലെ 6 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെയും ഉച്ചകഴിഞ്ഞ് 2 മുതല്‍ രാത്രി പത്ത് വരെയുമുള്ള രണ്ട് ഷിഫ്റ്റുകളിലാണ് ജോലി. കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ക്ക് 13979 രൂപയും ക്ലീനിങ് സ്റ്റാഫിന് 12318 രൂപയുമാണ് ശമ്പളം. കൂടാതെ ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങളും നല്‍കും.

  ഐടി മേഖലയില്‍ ഡേറ്റ എന്‍ട്രി വിഭാഗത്തില്‍ നിരവധി പേര്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കിയിരുന്നു. നോര്‍ക്ക, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്‍ഷ്വറന്‍സ്, രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ ഈ പരിശീലനം നേടിയ നിരവധി കുടുംബശ്രീ വനിതകള്‍ ജോലി ചെയ്യുന്നുണ്ട്.

 

Content highlight
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ക്ക് 13979 രൂപയും ക്ലീനിങ് സ്റ്റാഫിന് 12318 രൂപയുമാണ് ശമ്പളം

തൊഴില്‍ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍ററിന് കഴിയും: മന്ത്രി ഡോ. കെ.ടി. ജലീല്‍

Posted on Wednesday, July 11, 2018

ډ    ഡിഡിയുജികെവൈ സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍റര്‍ മന്ത്രി ഉദ്ഘാടനം ചെയ്തു
ډ    വിദ്യാര്‍ത്ഥികള്‍ക്ക് മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍റര്‍, ജോബ് പോര്‍ട്ടല്‍, കോള്‍ സെന്‍റര്‍ സേവനങ്ങള്‍ ലഭ്യമാകും
ډ    കോള്‍ സെന്‍റര്‍ നമ്പര്‍: 0484 2301212

തിരുവനന്തപുരം:  തൊഴില്‍ മേഖലയിലെ എല്ലാത്തരത്തിലുമുള്ള ചൂഷണം അവസാനിപ്പിക്കുന്നതി നുള്ള ഉത്തമ ഉപാധിയാണ് സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍ററെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന നൈപുണ്യ പരിശീലന പരിപാടി യായ ഡിഡിയുജികെവൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന)യുടെ സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍റര്‍ തിരുവനന്തപുരം കനകക്കുന്ന് പാലസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു മന്ത്രി. മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍റര്‍, ജോബ് പോര്‍ട്ടല്‍, കോള്‍ സെന്‍റര്‍ എന്നിവ ഉള്‍പ്പെട്ട സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍റര്‍ വഴി കേരളത്തിലെ ഡിഡിയുജികെവൈ പദ്ധതി ദേശീയ തലത്തിലാകെ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാള്‍ക്ക് ഏത് മേഖലയിലാണോ താത്പര്യമുള്ളത് ആ മേഖലയില്‍ പ്രത്യേക നൈപുണ്യ പരിശീലനം നല്‍കി അതേ മേഖലയില്‍ തന്നെ തൊഴില്‍ നേടിക്കൊടുക്കുകയാണ് ഡിഡിയുജികെവൈ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു .   തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷനായ ചടങ്ങില്‍ കോള്‍ സെന്‍റര്‍ നമ്പരിലേക്ക് വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു കൊണ്ടാണ് ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

  നാട്ടിലുള്ള തൊഴിലവസരങ്ങളെക്കുറിച്ച് തൊഴിലന്വേഷകര്‍ക്ക് വ്യക്തമായ ധാരണയുണ്ടാക്കുന്നതി നും തൊഴില്‍ ദാതാക്കള്‍ക്ക് വേണ്ട യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനും ജോബ് പോര്‍ട്ടല്‍ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി. 15നും 35നും ഇടയില്‍ പ്രായമുള്ള ഗ്രാമീണ യുവതീ യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനവും തൊഴിലും ലഭ്യമാക്കുന്ന ഡിഡിയുജികെവൈ പദ്ധതി വഴി നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ ഇതുവരെ 35568 പേര്‍ക്ക് പരിശീലനം നല്‍കി. അതില്‍ 20564 പേര്‍ക്ക് ജോലി ലഭിച്ചു. പദ്ധതിയുടെ മികച്ച നടത്തിപ്പിന് 2016-17 കാലഘട്ടത്തില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനവും 2017-18 വര്‍ഷത്തില്‍ രണ്ടാം സ്ഥാനവും കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ 20000 പേര്‍ക്ക് കൂടി നൈപുണ്യ പരിശീലനം നല്‍കുന്നതിന് 200 കോടി രൂപ കൂടി അധികമായും കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീയ്ക്ക് അനുവദിക്കുകയും ചെയ്തിരുന്നു.

   ഡിഡിയുജികെവൈ പദ്ധതി വഴി കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമായിട്ടുള്ളത് എറണാകുളത്താണ്. അതിനാല്‍ തന്നെ എറണാകുളത്താണ് മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍റര്‍ ആരംഭിച്ചിരിക്കുന്നതും. കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നും എറണാകുളത്ത് ജോലി ലഭ്യമായെത്തുന്നവര്‍ക്ക് താമസ സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍, കൗണ്‍സിലിങ്, തുടര്‍ പരിശീലനം, ഒത്തുചേരാനുള്ള പൊതു ഇടം, വിവിധ പിന്തുണാ സഹായങ്ങള്‍ എന്നിവ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍റര്‍ വഴി ലഭിക്കും. ഡിഡിയുജികെവൈ പദ്ധതിയുടെ വിശദവിവങ്ങള്‍ ലഭ്യമാക്കുന്ന തിനും കോഴ്സുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും നിലവില്‍ ജോലി ലഭിച്ചവര്‍ക്ക് പിന്തുണ സംവിധാനങ്ങളെ പ്പറ്റിയുള്ള വിശദ വിവരങ്ങള്‍ നല്‍കുന്നതിനുമെല്ലാമാണ് കോള്‍ സെന്‍റര്‍. പൂര്‍ണ്ണമാ യും ഓണ്‍ലൈന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജോബ് പോര്‍ട്ടലില്‍ തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദായകര്‍ക്കും രജിസ്ട്രര്‍ ചെയ്യാനാകും. പദ്ധതിയിലൂടെ പരിശീലനം ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ ക്കും പോര്‍ട്ടലില്‍ രജിസ്ട്രര്‍ ചെയ്യാനാകും.  

   മികച്ച പ്രകടനം കാഴ്ചവച്ച പ്രൊജക്ട് ഇംപ്ലിമെന്‍റിങ് ഏജന്‍സികള്‍ക്ക് (പിഐഎ) മന്ത്രി ഡോ. കെ.ടി. ജലീല്‍ ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഒന്നാം സ്ഥാനവും മൂവാറ്റുപുഴയിലെ ഡെന്‍റ്കെയര്‍ ഡെന്‍റല്‍ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് രണ്ടാം സ്ഥാനവും തൃശൂരിലെ മെഗാ ഇന്‍ഡസ്ട്രീസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. കൂടാതെ പദ്ധതിക്ക് പ്രചാരം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ തയാറാക്കിയ മൂന്ന് പ്രൊമോഷണല്‍ വീഡിയോകളുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. ഡിഡിയുജികെവൈ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. സി.എസ്. പ്രവീണ്‍ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ ബിനു ഫ്രാന്‍സിസ്, ഡോ. നികേഷ് കിരണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ കെ.ആര്‍. ജയന്‍ നന്ദി പറഞ്ഞു.

Minister Dr. K.T.Jaleel Inagurating DDUGKY student support centre

 

Content highlight
മികച്ച പ്രകടനം കാഴ്ചവച്ച പ്രൊജക്ട് ഇംപ്ലിമെന്‍റിങ് ഏജന്‍സികള്‍ക്ക് (പിഐഎ) മന്ത്രി ഡോ. കെ.ടി. ജലീല്‍ ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു